2015, മാർച്ച് 7, ശനിയാഴ്‌ച

ആദര്‍ശധീരതയുടെ അന്തസ്സുറ്റ നേതാവിന് കണ്ണീര്‍ പ്രണാമം...

കെഎസ്‍യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജി.കാര്‍ത്തികേയന് സംഘടനാ രംഗത്തും പാര്‍ലമെന്‍ററി രംഗത്തും അഞ്ചു പതിറ്റാണ്ടിന്‍റെ പ്രവര്‍ത്തന പരിചയമുണ്ട്. പതിമൂന്നാം നിയമസഭയില്‍ സ്പീക്കറായ കാര്‍ത്തികേയന്‍ ആറു വട്ടം എം.എല്‍.എയും രണ്ടു വട്ടം മന്ത്രിയുമായിരുന്നു.

അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതത്തിലൂടെ രാഷ്ട്രീയത്തിലെ ആദര്‍ശമാതൃക എന്താണെന്നു കേരളത്തെ പഠിപ്പിച്ച നേതാവുകൂടിയായിരുന്നു കാര്‍ത്തികേയന്‍. മന്ത്രിയായിരിക്കുമ്പോഴും സ്പീക്കറായിരുന്നപ്പോഴു ഭരണാധികാരിയുടെ ഉത്തമമാതൃകയാകാന്‍ കാര്‍ത്തികേയനു കഴിഞ്ഞു. കുറഞ്ഞകാലമേ സ്പീക്കറായി സഭയിലെത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും കേരളത്തിലെ തലയെടുപ്പുള്ള സ്പീക്കര്‍മാരില്‍ ഒരാളായി കാര്‍ത്തികേയന്‍ മാറി.

അണയാത്ത ആദര്‍ശത്തിന്‍റെ "കാര്‍ത്തിക ദീപത്തിന് ആദരാഞ്ജലികള്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ